മുംബൈ: മഹാരാഷ്ട്രയിൽ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാർക്ക് മറാത്തി ഭാഷ അറിഞ്ഞിരിക്കണമെന്നതു നിർബന്ധമാക്കി.
തീരുമാനം ഫലപ്രദമായി നടപ്പാക്കാൻ അടുത്തമാസം ഒന്നുമുതൽ ഓഗസ്റ്റ് 15 വരെ പ്രത്യേക പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി പ്രതാപ് സർനായിക് അറിയിച്ചു. മറാത്തി അറിയില്ല എന്ന ഒറ്റക്കാരണത്താൽ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കില്ലെന്നു തീരുമാനത്തെക്കുറിച്ച് മന്ത്രി വിശദീകരിച്ചു.
അതേസമയം അനധികൃതമായി ആളുകളെ കൊണ്ടുപോകുന്നവർക്കെതിരേ കർക്കശ നടപടി സ്വീകരിക്കും. നിലവിലുള്ള ചട്ടങ്ങളുടെ അടിസ്ഥാനത്തിൽ നിയമലംഘകർക്കെതിരേ കർക്കശ നടപടി സ്വീകരിക്കും.